പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

Blogger ea jabbar said...

ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന് ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില് വര്ഷങ്ങള്ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു.
--------------
ഒരു ദൈവിക ദര്‍ശനത്തിന്റെ ഗതികേടു നോക്കണേ. ഏതോ മേല്‍ വിലാസമില്ലാത്ത പണ്ഡിതന്റെ ഫത് വ യാണത്രേ ഇസ്ലാമിന്റെ ആധികാരിക വിധി !

September 29, 2009 6:10 AM


Blogger Shebu said...

ബലാല്‍സംഗം ഒന്നും തന്നെ ഇല്ലാത്ത ഒരു കാലഘട്ടം ഒരു പക്ഷെ ലോകത്ത് ഇസ്ലാമിന് മാത്രമേ അവകാശപ്പെടാനുള്ളൂ! അതാണ്‌ ഇസ്ലാമിന്റെ സദാചാര നിയമങ്ങളുടെ വിജയം! അവിടെ പോലും പോസിറ്റീവ് ആയി ചിന്തിക്കാതെ "ചോര തന്നെ കൌതുകം" എന്ന മട്ടില്‍ കൊതുകായി മാറുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. അല്ലാഹു നിയമം നിര്‍മ്മ്ക്കാന്‍ വേണ്ടി ആരുടെയെങ്കിലും മനസ്സില്‍ ഒരു ബലാല്‍സംഗം തോന്നിപ്പിക്കാതിരുന്നതാണ് ഇവര്‍ക്ക് പ്രശ്നം! അല്ലെങ്കില്‍ ഒരു 'അഡ്വാന്‍സ്‌ നിയമം'കൊണ്ട് വരാത്തത്! ബലാല്‍സംഗം നടക്കാത്തിടത്തോളം കാലം നബി (സ) അത്തരമൊരു വിധി എങ്ങനെ പറയും? ഇനി അവിടെ പോലും ഇസ്ലാമിന്റെ മാത്രം പ്രത്യേകതയായ "ഇജ്തിഹാദ്" ഏതു കാലഘട്ടത്തെയും അതിജയിക്കുമ്പോള്‍ അതിനെ പരിഹസിക്കാനാണ് മുതിരുന്നതെന്കില്‍ ഇസ്ലാമിനെ കുറിച്ചുള്ള നിങ്ങളുടെ അന്ജതയെ ഓര്‍ത്ത്‌ വീണ്ടും സഹതപിക്കാനേ കഴിയൂ! ഇജ്തിഹാദ്നെ കുറിച്ച ബുഖാരി ഉദ്ധരിച്ച ഹദീസ്‌ ഇങ്ങനെ: "അമ്രുബിനുല്‍ ആസ്വില്‍ നിന്ന് നിവേദനം, നബി പറയുന്നത് അദ്ദേഹം കേട്ടു, 'ന്യായാധിപന്‍, സത്യം മനസ്സിലാവാന്‍ അങ്ങേയറ്റം ഗവേഷണം നടത്തിയ ശേഷം ഒരു വിധി പ്രസ്താവിച്ചു. ആ വിധി യാധാര്ത്യവുമായി യോജിച്ചു വരികയും ചെയ്തു, എങ്കില്‍ അദ്ധേഹത്തിനു രണ്ടു പ്രതിഫലമുണ്ട്. ഇനി അദ്ദേഹം ഗവേഷണം നടത്തിയ ശേഷം യധാര്ത്യവുമായി യോജിക്കാത്ത വിധിയാണ് നല്കിയതെന്കില്‍ അദ്ധേഹത്തിനു ഒരു പ്രതിഫലം". (സഹീഹു ബുഖാരി:2123).
അപ്പോള്‍ യുക്തിവാദ ചോദ്യം വരും, "യധാര്ത്യവുമായി ബന്ധമില്ലാത്ത വിധി പറയാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട് അല്ലെ? എന്ന്! " ബുദ്ധിയുള്ളവര്‍ അതിനെ മനസിലാക്കുക ഇങ്ങനെയാണ് , ഇജ്തിഹാദ് പ്രോത്സാഹിപ്പിക്കാനാണ് നബി അതിനു തെറ്റിപ്പോയാലും പ്രതിഫലം വാഗ്ദാനം ചെയ്തത്. ശരീഅത്തില്‍ നേര്‍ക്ക്‌ നേരെ വിധിയില്ലാതത്തിന്റെ പേരില്‍ ആര്‍ക്കും നീതി നഷ്ട്ടപെടാതിരിക്കാനാണ് ഇജ്തിഹാദിന്റെ സുന്ദര ജാലകം ഇസ്ലാം തുറന്നു വെച്ചത്.
അവിടെ തന്നെയാണ് നേരത്തെ ഞാന്‍ ഉദ്ധരിച്ച 'ഫത്‌വ' സ്ഥാനവും. ഇസ്ലാമിക സമൂഹത്തില്‍ പണ്ഡിതരുടെ സ്ഥാനം മഹത്തായതാണ് , മാഷ്‌ കണ്ടു പരിചയിച്ച മുക്രിയും മൊല്ലാക്കയും വിളമ്പി തന്നതോ അവരുടെ ചെയ്തികളോ അല്ല ഇസ്‌ലാം, എല്ലാ ഭൌതിക ഇസങ്ങളെയും മാറി കടക്കാന്‍ കെല്പുള്ള ജിവിത ദര്‍ശനമാണ് അത് . സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവയാണ്. ഒരമുസ്ലിം വൃദ്ധയുടെ ഭാണ്ഡം ചുമന്നു നടന്ന മുഹമ്മദിന്റെ സന്ദേശത്തെ ആ ഭാണ്ഡം ഇറക്കി വെച്ച മാത്രയില്‍ സ്വന്തമാക്കാന്‍ മാത്രം സൌമ്യതയും സൌന്ദര്യ തീവ്രതയും ഉണ്ടതിന്. അത് കാണാന്‍ ശ്രമിക്കാതെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ പുറപ്പെടുന്നത് വിജയം കാണില്ലെന്നത്തിനു കാലം സാക്ഷ്യം!

അഭിപ്രായങ്ങളൊന്നുമില്ല: