പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2010 ജൂൺ 14, തിങ്കളാഴ്‌ച

ഖുര്‍ആന്റെ താക്കീത്

"...സത്യത്തെ മിഥ്യയുടെ ചായംതേച്ച് സംശയാസ്പദമാക്കാതിരിക്കുക. ബോധപൂര്‍വം സത്യത്തെ ഒളിച്ചുവെക്കാതിരിക്കുക..." [ഖുര്‍ആന്‍:2:40-46]


Notes:
മുഹമ്മദ് നബി (സ) ഉന്നയിക്കുന്ന `തൌഹീദ്` അബദ്ധമാണെന്നോ, പ്രവാചകന്മാര്‍, ദിവ്യഗ്രന്ഥങ്ങള്‍, മലക്കുകള്‍, പരലോകം എന്നിവയെക്കുറിച്ച് തിരുമേനി നല്‍കുന്ന വിവരണങ്ങള്‍ തെറ്റാണെന്നോ, അവിടുന്ന് പഠിപ്പിക്കുന്ന ധാര്‍മിക-സദാചാര സിദ്ധാന്തങ്ങള്‍ ശരിയല്ലെന്നോ പറയുക അവര്‍ക്ക് [മദീനയിലെ ജൂത പണ്ടിതന്മാര്‍ക്ക്] വിഷമമായിരുന്നു. അതേയവസരത്തില്‍ തിരുമേനി പറയുന്നതെല്ലാം സത്യമാണെന്ന പരമാര്‍ഥം തുറന്നങ്ങ് സമ്മതിക്കുവാനും അവര്‍ ഒരുക്കമായിരുന്നില്ല. സത്യത്തെ പരസ്യമായി നിഷേധിക്കുവാനോ പരസ്യമായി സമ്മതിക്കുവാനോ സാധ്യമല്ലാതിരുന്നതുകൊണ്ട് ഈ രണ്ട് മാര്‍ഗങ്ങള്‍ക്കും മധ്യേ മൂന്നാമതൊരു മാര്‍ഗമാണ് അവര്‍ അവലംബിച്ചത്. അതായത്, തിരുമേനിക്കും അദ്ദേഹത്തിന്റെ സംഘടനക്കും ദൌത്യത്തിനുമെതിരില്‍ വിവിധ തരത്തിലുള്ള സംശയാശങ്കകള്‍ ചോദ്യകര്‍ത്താക്കളുടെ ഹൃദയത്തില്‍ വേരുറപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. തെറ്റായ പല ആരോപണങ്ങളും തിരുമേനിയുടെ മേല്‍ അവര്‍ വെച്ചുകെട്ടി. ജനങ്ങള്‍ സന്ദേഹത്തിലും ആശയക്കുഴപ്പത്തിലും കുടുങ്ങിപ്പോകത്തക്ക പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു. പൊതുജനങ്ങള്‍ സ്വയം കെട്ടിപ്പിണയുവാനും തിരുമേനിയെയും അനുയായികളെയും കെട്ടിപ്പിണയ്ക്കുവാനും ഉദ്ദേശിച്ചുകൊണ്ട് കുഴപ്പങ്ങള്‍ക്ക് വിത്തുപാകുന്ന പല അനാവശ്യ ചോദ്യങ്ങളും അവര്‍ തൊടുത്തുവിട്ടു. അവര്‍ സ്വീകരിച്ച ഈ തെറ്റായ നയം കാരണമായിട്ടാണ്, സത്യത്തെ മിഥ്യയോടു കലര്‍ത്തരുത്; അഥവാ സത്യത്തിന്മേല്‍ അസത്യത്തിന്റെ തിരശ്ശീലയിടുവാന്‍ ശ്രമിക്കരുത് എന്ന് അവരോട് പറയുന്നത്. തങ്ങളുടെ കള്ളപ്രചാരവേലകളും ദുരുദ്ദേശ്യപൂര്‍ണമായ ചോദ്യങ്ങളും സംശയപ്രകടനങ്ങളും വഴി സത്യത്തെ മറച്ചുവെക്കുവാനും സത്യാസത്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ലോകത്തെ വഞ്ചിക്കുവാനും അവര്‍ നടത്തിയിരുന്ന നിന്ദാവഹങ്ങളായ ശ്രമങ്ങളെയാണിവിടെ ആക്ഷേപിക്കുന്നത്.

വാലറ്റം:
ആധുനിക കാലഘട്ടത്തിലും സത്യത്തിനെതിരില്‍ വ്യാജ പ്രചാരണങ്ങളുമായി രംഗത്ത് വരുന്നവരെ ഈ സൂക്തം താക്കീത് ചെയ്യുന്നു. അവര്‍ എത്ര ദീനി പരിവേഷ മുള്ളവരായാലും ശരി.

അഭിപ്രായങ്ങളൊന്നുമില്ല: