യുദ്ധത്തില്‍ പോലും അനീതി കാണിക്കാതിരിക്കാന്‍ പ്രവാചക ശിഷ്യന്മാര് സൂക്ഷ്മത പാലിച്ചിരുന്നു. കാരണം യുദ്ധങ്ങളുടെ താല്പര്യം മനുഷ്യരെ കൊന്നോടുക്ക്ലായിരുന്നില്ല, മറിച്ച് മനസ്സുകളെ കീഴടക്കലായിരുന്നു.
മറുവശത്ത് ഖുദ്സിന്റെ ചരിത്രം പഠിച്ചാല്‍ അക്കാലത്തെ ഔദ്യോകിക ക്രൈസ്തവ ഭീകരതയുടെ രക്ത പന്കിലങ്ങ ളായ അദ്ധ്യായങ്ങള്‍ പാതിരിമാരാല്‍ തന്നെ എഴുതപ്പെട്ടിരിക്കുന്നതും കാണാം. ഹിജ്ര വര്‍ഷം 492 ല്‍ കുരിശു പട ഖുദ്സില്‍ നടത്തിയ കൂട്ടക്കൊല യുടെ വിവരണം ദ്രിക്സാക്ഷികളെ ഉദ്ധരിച്ചു റെയ്മണ്‍ പാതിരി നല്‍കുന്നത് ഇങ്ങനെ: "വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങള്‍ക്കിടയിലൂടെ കടന്നു പോകാന്‍ എനിക്ക് കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു."
ഇത് ഞാന്‍ ഉദ്ധരിക്കുന്നത് ക്രിസ്തു മതത്തെ തരം താഴ്താനല്ല, മറിച്ച് ഇസ്ലാമിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്ക് അല്പം ചരിത്ര ബോധ മുണ്ടാകാനാണ്.
ഇതേ ഖുദ്സില്‍ ഉമര്‍ (റ) പ്രവേശിച്ചപ്പോഴുണ്ടായ സാഹചര്യം ദൈര്‍ഘ്യം ഭയന്ന് ഞാന്‍ ഇവിടെ എഴുതുന്നില്ല. (ഫലസ്തീന്: സമ്പൂര്‍ണ ചരിത്രം പേ: 73) അന്ന് അദ്ദേഹം ക്രിസ്ത്യാനികളുമായി ചെയ്ത ഉടമ്പടി "അല്‍ അഹദ തുല് ഉമരിയ്യ" എന്ന പേരില്‍ പ്രസിദ്ധമാണ്. അതിന്നും നശിക്കാതെ ഖുദ്സില്‍ അവശേഷിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് മത സ്വാന്ത്ര്യവും സമ്പൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം. ഉമറിന്റെ വരവും പെരുമാറ്റവും കണ്ട അന്നത്തെ പാത്രിയാര്‍ക്കീസ് പറഞ്ഞു: "ഈ ജനത്തെ തടഞ്ഞു നിര്‍ത്താന്‍ ലോകത്താര്‍ക്കും സാധ്യമല്ല. ഇവര്‍ക്ക് കീഴടങ്ങുക അതാണ് രക്ഷാ മാര്‍ഗം"
മുന്‍ ധാരണയും നിഗൂഡ ലക്ഷ്യങ്ങളും ഇല്ലാതെ ചരിത്രം പഠിച്ചാല്‍ ഇസ്ലാമിനെ വെറുക്കാന്‍ യാതൊരു പഴുതും കാണുകയില്ല. പാശ്ചാത്യ ബുദ്ധി ജീവികള്‍ പോലും ഇതൊക്കെ സത്യാസന്ധമായി സമ്മതിക്കുമ്പോള്‍ പിന്നെ നമുക്കെന്താണ് ഇത്ര വാശി?
മാഷ് എവിടെ നിന്നാണ് ചരിത്രം പഠിച്ചതെന്ന് അറിയാന്‍ താല്പര്യമുണ്ട്!
****
ഈ ചോദ്യത്തിനും എത്രയോ തവണ മറുപടി പറഞ്ഞു കഴിഞ്ഞതാണ്. ഞാന്‍ ഏതായാലും ഷെബുവും ലതീഫും റഫര്‍ ചെയ്യുന്ന കിതാബുകളില്‍നിന്നല്ല മതം പഠിക്കുന്നത്. ആധികാരികമെന്ന് മുസ്ലിം പണ്ഡിതലോകം ഇതു വരെ കരുതിപ്പോന്ന പ്രമാണഗ്രന്ഥങ്ങളില്‍ നിന്നാണു പഠിക്കാന്‍ ശ്രമിക്കുന്നത്.
ഞാനീ ഉദ്ധരിച്ച കിതാബുകളൊന്നും ജമാത്തുകാര്‍ എഴുതിയതല്ല. പിന്നെ ഇസ്ലാമിക പണ്ഡിത ലോകം പേരെണ്ണി പറഞ്ഞ കിത്താബില്‍ മാത്രമേ സത്യമുള്ളൂ എന്നുമില്ല. ചരിത്രത്തിന്റെ കാര്യം പ്രത്യേകിച്ചും.
ചരിത്രം ഇങ്ങനെയാണെങ്കില്‍ പിന്നെ എവിടെ മാഷ് പറഞ്ഞ "അടിച്ചേല്പിക്കല് "? "ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം" ഇസ്ലാമോ അതോ സാമ്രാജ്യത്വമോ? ഇറാഖും അഫ്ഘാനും ചുട്ടുകരിച്ചു ഇനി ഇറാന് നേരെ പത്തി വിടര്‍ത്തി നില്കുന്ന അമേരിക്കയും കൂട്ടാളികളും മാഷ്ടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതു വിഭാഗത്തില്‍ പെടും? മുസ്ലിംകളെ വംശഹത്യക്കിരയാക്കുന്ന കൊടും ക്രൂരത പലസ്തീനില്‍ പതിറ്റാണ്ട്കളായി നിര്‍ബാധം തുടരുമ്പോഴും ഇസ്ലാമിന്റെ 'ഹിംസാത്മകത' യെ കുറിച്ച് വ്യാജം എഴുന്നള്ളിക്കുന്നത് താങ്കളുടെ ചീത്ത ഹോബിയായിട്ടേ കാണാനാകൂ!. നന്നേ ചുരുങ്ങിയത് പതിറ്റാണ്ട്കളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഖ്യധാരാ ഇസ്ലാമിക സംഘടനകളില്‍ എത്രയെണ്ണം "അക്രമങ്ങളും അരാജകത്വവും സൃഷ്ടിച്ചത്" കാരണം നിരോധിക്കപ്പെട്ടു? ഇത്തരമൊരു ആരോപണം ഇസ്ലാമിന്റെ ശത്രുക്കളായ ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ പോലും ഉന്നയിച്ചതായി എനിക്ക് ഓര്‍മയില്ല! യുക്തിവാദികള്‍ക്ക് കോമണ്‍ സെന്‍സ് ഇല്ലായെന്ന് തോന്നിപ്പോകുന്നത് ഇത്തരം കൊഞ്ഞനം കുത്തലുകള്‍ കേള്‍ക്കുമ്പോഴാണ്! കേരളത്തില്‍ നിന്ന് പിടിക്കപ്പെട്ട 'തീവ്രവാദി' പയ്യന്‍സ് പോലും ഏതോ നിഗൂഡ സംഘടന ബന്ധമുള്ളവരാണ്. മാഷേ ഈ കാടടച്ചു വെടി പൊട്ടിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. നേര്‍ക്ക് നേരെയുള്ള വിഷയങ്ങളിലാവട്ടെ ചര്‍ച്ച. ഇസ്ലാമിന്റെ മഹിത മാതൃകകള്‍ നബി ചരിത്രത്തില്‍ നിന്നും ഖലീഫ മാരുടെ കാലഘട്ടങ്ങളില്‍ നിന്നും എടുത്തുദ്ധരിക്കുക.
ഇസ്ലാമിലെ പ്രാകൃതത്വത്തിനും അനാചാരങ്ങള്‍ക്കും ഉദാഹരണവും ചോദിച്ചു വന്നവര്‍ എന്തേ എറിഞ്ഞുകൊല്ലല്‍ പ്രാകൃതമാണെന്ന എന്റെ അഭിപ്രായത്തോടു പ്രതികരിക്കാന്‍ മടിക്കുന്നത്?
നിസ്സാരമായ കുറ്റത്തിനു മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലുന്നത് മനുഷ്യത്വപരമാണോ? പറയൂ...!
Shebu said...
ഇന്ന് ബോംബയില്‍ മൂന്നു പേര് ചേര്‍ന്ന് ഒരു യുവതിയെ വീട്ടില്‍ കയറി കൂട്ട മാനഭംഗപ്പെടുത്തിയ ശേഷം ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയും, അറുപത് ശതമാനം പൊള്ളലേട് ആ യുവതി ദാരുണമായി മരിക്കുകയും ചെയ്തതായി വാര്‍ത്ത.. ഈ 'നിസ്സാരമായ കുറ്റത്തിന്' മാഷ്ടെ 'യുക്തി വാദത്തില്‍' എന്താണ് ശിക്ഷ? ഇവരെ ‘മനുഷ്യരായി പരിഗണിച്ചു’ കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുക്കണോ? ആ കൊടും ക്രൂരതക്കിരയായത് മാഷിന്റെ പെങ്ങളോ പ്രിയതമയോ ആണെങ്കിലോ? എന്റെ മിനിമം നീതി ബോധം ആവശ്യപ്പെടുന്നത് ഈ കാടന്മാരെ ഒരു തവണയല്ല, മൂന്നു തവണ എറിഞ്ഞു കൊല്ലണം എന്നാണ്!
ഇനി ഉഭയകക്ഷി സമ്മത പ്രകാരമുള്ള വ്യഭിചാരം, അതും നാല് ദൃക്സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ശിക്ഷയുള്ളൂ. (കെട്ടിപിടിച്ചു കിടക്കുന്നത് കണ്ടാല്‍ പോര, 'പെനട്രെഷന്' നേരില്‍ കാണണം, ഇവിടെ സാക്ഷ്യം വഹിക്കാനായി അത് നോക്കുന്നതും അനുവദനീയമാണ്) പൊളിഞ്ഞാല്‍ ആരോപിച്ചവര്ക്കാന് ശിക്ഷ! കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയിളക്കുന്ന ഈ ദുഷ്പ്രവര്‍ത്തി 'നിസാരമായ' കുറ്റം ആണെങ്കില്‍ മാഷ്ക്ക് അതിനോടുള്ള താല്പര്യം കൊണ്ടാവാം! പറയൂ മാഷെ, നാല് സാക്ഷികള്‍ ഓരോ 'കൂടലിനും' നടക്കുന്ന കാര്യമാണോ? അപ്പൊ എന്താണ് ഈ കടുത്ത ശിക്ഷയുടെ പിന്നിലെ മനശാസ്ത്രം? താങ്കളുടെ യുക്തി അവിടെ പ്രയോഗിച്ചു നോക്കൂ!
"...അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല് ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]
മാഷ് ഈ പറഞ്ഞതൊന്നും പേജ് 137 ല്‍ ഇല്ലാത്തതാണ്. പുസ്തകം എന്റെ കൈയിലിരിക്കുന്നു. ലതീഫ് പറഞ്ഞ പോലെ മാഷ് ഒന്നുകില്‍ അന്ധമായി കോപ്പിയടിച്ചു വിട്ടു, അല്ലെങ്കില്‍ മനപ്പൂര്‍വം ഇല്ലാത്തതു ഉദ്ധരിച്ചു!
ചര്‍ച്ച സജീവമാകുന്നതില്‍ വളരെ സന്തോഷം.
എല്ലാവര്ക്കും നന്ദി. “നിലവാരമില്ലെന്നറിഞ്ഞിട്ടും “ചര്‍ച്ചയില്‍ പങ്കു കൊള്ളുന്ന ചിന്തകനു പ്രത്യേകം നന്ദി.
ഷെബു വ്യഭിചാരത്തെ ബലാത്സംഗമാക്കി നടത്തിയ കസര്‍ത്ത് കൊള്ളാം!
സുഹൃത്തേ ഇസ്ലാമില്‍ ബലാത്സംഗത്തിനു ശിക്ഷയെന്താണെന്നു കുര് ആനിലോ ഹദീസിലോ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയൊരു കുറ്റകൃത്യത്തെപ്പറ്റി നബിക്കോ അല്ലാഹുവിണോ അറിവേ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു.
വ്യഭിചാരത്തിനാണു ശിക്ഷ. അതും എന്താണു ശിക്ഷയെന്നു കുര് ആന്‍ വായിച്ചാല്‍ ആര്‍ക്കും പിടി കിട്ടുകയില്ല. എറിഞ്ഞുകൊല്ലല്‍ കുര് ആനില്‍ ഇല്ല. അക്കാര്യം ഞാന്‍ മുമ്പു വിവരിച്ചതാണ്.
വ്യഭിചാരത്തിനു നാലു ദൃക്സാക്ഷികള്‍ വേണം. ഷെബു ബലാത്സംഗത്തിനു ദൃക്സാക്ഷി വേണ്ട എന്നു വാദികുന്നു. എന്തടിസ്ഥാനത്തിലാണു ഇതു പറഞ്ഞതെന്നു വ്യക്തമല്ല.
ഞാന്‍ മനസ്സിലാക്കിയത് ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവള്‍ക്കു പരാതിയുമായി കോടതിയെ സമീപിക്കണമെങ്കിലും നാലു ദൃക്സാക്ഷികള്‍ വേണ്ടി വരും പെണ്ണുങ്ങളാണെങ്കില്‍ എട്ടു സാക്ഷികള്‍ !
അതില്ലാതെ പരാതി പറഞ്ഞാല്‍ ഇര 80 ചാട്ടവാറടി കൊള്ളണം.
ബലാത്സംഗം ചെയ്യുന്നവനെ ഏറിഞ്ഞോ തൂക്കിയോ കൊല്ലുന്നതില്‍ എനിക്കു പരാതിയില്ല. ഞാന്‍ പറഞ്ഞ നിസ്സാരകുറ്റം പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ബന്ധപ്പെടുന്നതിനെയാണ്. അതിനു എറിഞ്ഞുകൊല്ലല്‍ ശിക്ഷ നല്‍കുന്നത് ഇച്ചിരി കടന്ന കയ്യു തന്നെയാണ്.
ബലാത്സംഗത്തിനു നാലു ദൃക്സാക്ഷികള്‍ വേണമെന്ന നിബന്ധനയും നേരും നെറിയുമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. നമ്മുടെ നാട്ടില്‍ ആ കുറ്റത്തിനു പെണ്ണിന്റെ മൊഴി മാത്രം തെളിവായി സ്വീകരിക്കാം എന്നാണു കോടതികളുടെ നിലപാട്. മറ്റൊരു കുറ്റത്തിനും വാദിയുടെ മൊഴി മാത്രം തെളിവായി സ്വീകരിക്കപ്പെടുകയില്ല. ഇസ്ലാമില്‍ മറ്റു കുറ്റങ്ങള്‍ക്കൊക്കെ രണ്ടു സാക്ഷി ബലാത്സംഗത്തിനു നാലു സാക്ഷി. ഇസ്ലാമും ദൈവം തമ്പുരാനും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതിനു ഇതു മാത്രം പോരേ ദൃഷ്ടാന്തം?
ഇസ്ലാമിക ശിക്ഷാ നിയമത്തില്‍ കൊലപാതകം, കൊള്ള, രാജ്യദ്രോഹം, മതപരിത്യാഗം, വ്യഭിചാരം, വ്യഭിചാരാരോപണം, മോഷണം, മദ്യപാനം, എന്നീ കുറ്റ കൃത്യങ്ങള്ക്കെ ദൈവ നിര്‍ണിത ശിക്ഷയുള്ളൂ. മറ്റു കുറ്റ കൃത്യങ്ങളുടെ ശിക്ഷകള്‍ ഇസ്ലാമിക കോടതികളുടെ വിവേചനത്തിന് വിട്ടിരിക്കുന്നു. വിവാഹിതരുടെ വ്യഭിചാരത്തിനു എറിഞ്ഞു കൊല്ലല്‍ തന്നെയാണ് ശിക്ഷ. നബി തിരുമേനി പറഞ്ഞതായി മുസ്ലിം, അബൂ ദാവൂദ്, തിര്‍മിദി ഒന്നിച്ചുധ്ധരിച്ച ഹദീസുകളും നബി തന്നെ എറിഞ്ഞു കൊല്ലല്‍ ശിക്ഷ നടപ്പിലാക്കിയതുമാണ് മാതൃക. നബിയുടെ വാക്കുകളും കര്‍മ മാതൃകകളും ഇസ്ലാമില്‍ ആധികാരിക പ്രമാണങ്ങളാണ്. ഖുര്‍ആനില്‍ ഇല്ല എന്നത് ആ ശിക്ഷാ രീതിയെ ഒട്ടും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നില്ല, ഉണ്ടെങ്കില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് മാത്രം! പിറകെ വന്ന ഖലീഫമാരുടെ കാലത്തും കല്ലെറിയല്‍ ശിക്ഷാ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. നബി പറയാത്ത ശിക്ഷാ നിയമം സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട ഖുലഫാഉരാശിദുകള് ചെയ്യുമോ? ഇതൊക്കെ എങ്ങനെയെങ്കിലും ഭൌതിക വാദികളെ തെര്യപ്പെടുത്തി കൈയടി വാങ്ങാന്‍ ഒരു വിശ്വാസിക്കും താല്പര്യം കാണില്ല, കൊടിക്കനന്ക്കിനു വിശ്വാസികളുടെ ബുദ്ധിക്കും യുക്തിക്കും ബോധ്യപ്പെട്ടത് വിരലിലെണ്ണാവുന്ന ഭൌതിക വാദികള്‍ക്ക് 'ബോധ്യപ്പെടാത്തത്തിനു' തത്കാലം ഒന്നും ചെയ്യാനില്ല. 'നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്, എനിക്ക് എന്റെ ദീന്' എന്ന ഖുര്‍ആനിക മറുപടിയേ അതിനു നല്കാനുള്ളൂ...(ബലാല്‍സംഗ വിഷയത്തെ കുറിച്ച് തുടരും)
കല്ലെറിയലിനെ കുറിച്ച ഹദീസ് ഇങ്ങനെ:
"നിങ്ങള്‍ എന്നില്‍ നിന്ന് പഠിച്ചു കൊള്ളുക...അവിവാഹിതനും അവിവാഹിതയും തമ്മിലുള്ള വ്യഭിചാരത്തിനു നൂറടിയും ഒരു വര്‍ഷം നാട് കടത്തലും. വിവാഹിതര്‍ തമ്മിലുള്ള വ്യഭിചാരത്തിനു നൂറടിയും കല്ലെറിയലും." (മുസ്ലിം, അബൂ ദാവൂദ്, തിര്‍മിദി)
ഭൌതിക വാദികള്‍ക്ക് കുറ്റ കൃത്യങ്ങളോട് അയഞ്ഞ നിലപാടും അതിനു നല്കുന്ന ശിക്ഷ രീതികളോട് കടുത്ത അമര്‍ഷവും ആണ് കണ്ടു വരുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കടുത്ത അനീതിക്കിരയാകുന്നവരോട് ഉണ്ടാകേണ്ട സഹാനുഭൂതി കുറ്റ വാളികളോട് വെച്ച് പുലര്‍ത്തുന്നു! കുടുംബങ്ങളുടെ അടിതരയിളക്കുന്ന വ്യഭിചാരം കേവലം നിസാരമായ കുറ്റം! ഒരു കാര്യം വ്യക്തം, നന്മയിലധിഷ്ടിതമായ കുടുംബ ഘടനയും സമൂഹ നിര്‍മാണവും രാഷ്ട്ര സംസ്ഥാപനവും വാഗ്ദാനം ചെയ്യുന്ന ഇസ്ലാമിന് ഏതായാലും ഭൌതിക വാദികളെ ത്രിപ്തിപ്പെട്താനാവില്ല, തീര്‍ച്ച! (തുടരും...
ഷെബു !
ഹദീസൊക്കെ ഞാനും കണ്ടിട്ടുണ്ട്.
കുര് ആന്‍ ദൈവത്തിന്റെ സന്ദേശമല്ലേ? അതീവ ഗൌരവമുള്ള ഒരു വിഷയത്തില്‍ ദൈവം ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറാമോ? ഇതായിരുന്നു എന്റെ ചോദ്യത്തിന്റെ മര്‍മ്മം.
നബിയുടെ ഭാര്യമാരോട് ആരെങ്കിലും സൊറ പറയുന്നതും അദ്ദേഹം മരിച്ചശേഷം അവരെ ആരെങ്കിലും കല്യാണം കഴിക്കുന്നതുമൊക്കെ “അല്ലാഹുവിങ്കല്‍ വളരെ ഗൌരവമുള്ള “ കാര്യമാണെന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന അല്ലാഹു ബലാത്സംഗം എന്ന ഒരു ക്രൂര കുറ്റകൃത്യം ഉള്ളതായോ ഭാവിയിലെങ്കിലും ഉണ്ടാകാനിടയുള്ളതായോ മനസ്സിലാക്കി അതിനൊരു ശിക്ഷ എന്തു കൊണ്ടു വിധിച്ചില്ല? വ്യഭിചാരത്തിനു ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ അല്ലാഹുവിനെന്തുകൊണ്ടിത്ര ആശയക്കുഴപ്പമുണ്ടായി? ഒരിക്കല്‍ പറഞ്ഞു വീട്ടു തടവ്, പിന്നെപ്പറഞ്ഞു അടി പിന്നെ അതും മാറ്റി. ഒടുവില്‍ പറഞ്ഞ എറിഞ്ഞുകൊല്ലല്‍ ആയത്ത് ആടു തിന്നുമ്പോള്‍ അല്ലാഹു കയ്യും കെട്ടി നോക്കിനിന്നു. എന്നിട്ടിപ്പോള്‍ നമ്മള് തുര്‍മുദി ഹദീസിന്റെ മാത്രം ബലത്തില്‍ മനുഷ്യരെ എറിഞ്ഞു കൊല്ലുന്നു.! എന്തൊരു വൈരുദ്ധ്യമാണു ഷെബൂ ഇതൊക്കെ?
ഇങ്ങനെയാണോ ഒരു ദൈവം “സമഗ്ര സമ്പൂര്‍ണ്ണ മതം“ അവതരിപ്പിക്കേണ്ടത്?
ജബ്ബാര്‍ മാഷ്, ഈയൊരു മറുപടി കൂടി കൊടുത്തിട്ട് ചര്‍ച്ചയില്‍ നിന്ന് പിന് വാങ്ങാനാണ് മനസ്സ് പറയുന്നത്. വെറുതെ കോലാഹലം ഉണ്ടാക്കിയത് കൊണ്ട് എന്ത് പ്രയോചനം? ഏറ്റവും ഒടുവില്‍ ഖുര്‍ആന്‍ മുഹമ്മദിന്റെ മനസ്സിലുണ്ടായ വിചാര വികാരങ്ങളാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും മൂഡ് പോയി! ലോകത്ത് ഇസ്ലാം വിരുദ്ധ പ്രചാരം നടത്തുന്ന പാശ്ചാത്യ ബുദ്ധി ജീവികള്‍ പോലും ജീവികള്‍ പോലും അത്തരമൊരു അബദ്ധം പറയാതിരിക്കാനുള്ള ബുദ്ധിപരമായ സത്യ സന്ധത കാണിക്കാറുണ്ട്.
സാക്ഷാല്‍ ദൈവം തമ്പുരാനെ അന്ഗീകരിക്കാത്ത ഒരു മനസ്സിന് ഒരിക്കലും ആ ദൈവം തമ്പുരാന്റെ നിയമ സമ്ഹിതയൊ അതിന്റെ വിശദാംശങ്ങളോ വിശ്വസിക്കുക പ്രയാസകരം തന്നെയാണ്. ഒരു വ്യക്തി തലത്തിലുള്ള സത്യസന്ധമായ അന്വേഷണം ആയിരുന്നെങ്കില്‍ കുറെയൊക്കെ മാഷ്ക്ക് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നു.
ഇനി ബലാല്‍സംഗ വിഷയത്തിലേക്ക് കടക്കാം. ഖുര്‍ആനിലും ഹദീസിലും നേര്‍ക്ക് നേരെ വിധിയില്ലാത്ത ഒരു വിഷയത്തില്‍ ഇവ രണ്ടിന്റേയും അടിസ്ഥാനത്തില്‍ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാര് അതിനു അനുസൃതമായി വിധി പറയും. ആ സേവനമാണ് ലോകത്തെമ്പാടും മുഫ്തിമാര് ചെയ്തു കൊണ്ടിരിക്കുന്നത്. നബിയുടെ (സ) 23 വര്‍ഷ കാല പ്രബോധന ജീവിതത്തിലെ പല സംഭവങ്ങളുടെയും പശ്ചാതലത്തിലാണ് ഖുര്‍ ആനിലെ മിക്ക നിയമങ്ങളും അവതരിപ്പിക്കപ്പെട്ടത് എന്ന് നമുക്ക് കാണാന്‍ കഴിയും. പ്രായോഗിക ജീവിതവുമായി അങ്ങേയറ്റം ഇഴകിചെര്നാണ് ശരീഅത്ത് രൂപപ്പെട്ടത് തന്നെ. നബിയുടെ പ്രബോധന കാല ഘട്ടത്തില്‍ നബിക്ക് മുമ്പാകെ പല കേസുകളും വന്നിട്ടുണ്ട്. എന്നാല്‍ ഒരു ബലാല്‍സംഗ കേസ് വന്നതായി എന്റെ പരിമിതമായ വായനയില്‍ കാണാന്‍ കഴിഞ്ഞ്ട്ടില്ല. അതോ കൊണ്ട് തന്നെ നബിയുടെയോ പിന്തുടര്ന്നുവന്ന ഖലീഫ മാരുടെയോ കര്‍മ ജീവിതത്തില്‍ സമാനമായ സംഭവങ്ങള്‍ ഉള്ളതായി അറിവില്ല. നബിക്കും കൂട്ടര്‍ക്കും പരിചയമില്ലാത്ത ഒരു കുറ്റകൃത്യം പ്രത്യേക പേരെടുത്തു പറഞ്ഞു അത് ഭാവിയില്‍ നടക്കുമെന്ന് പറഞ്ഞു ഖുര്‍ആന്‍ വിധി പറയുമെന്ന് വിചാരിക്കാന്‍ ന്യായമില്ല. നിര്‍ണിത ശിക്ഷയുള്ള കുറ്റ കൃത്യങ്ങളാകട്ടെ അന്ന് സമൂഹത്തില്‍ നില നിന്നിരുന്നു താനും. ലൈംഗിക കേസുകള്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഒരു സ്ത്രീക്ക് നേരെ ശക്തി പ്രയോഗിക്കുന്ന മാനഭംഗ കേസുകള്‍ അന്ന് ഉണ്ടായില്ല എന്ന് ഞാന്‍ ചിന്തിചിടുണ്ട്. അതിനെ അനലൈസ് ചെയ്താല്‍ കിട്ടുന്ന നിഗമനങ്ങള്‍ ഇങ്ങനെയാണ്. ഒരു ബലാത്സംഗം സംഭവിക്കുന്നതില്‍ സ്ത്രീയുടെ സൌന്ദര്യം, വസ്ത്ര ധാരണം, സ്വഭാവ സവിശേഷതകള്‍, അത് മൂലമുണ്ടാകുന്ന സാഹചര്യങ്ങള്‍, ആ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തോന്നുന്ന പുരുഷന്റെ മലീമസമായ മനസ്സ് തുടങ്ങിയവയ്ക്ക് നിസീമമായ പങ്കുണ്ട് എന്ന് മനസിലാക്കാം. അല്പം മദ്യം കൂടി അകതുന്ടെന്കില് പിന്നെ സാധ്യത പരിധി വിടുകയും ചെയ്യുന്നു. ഇസ്ലാമാകട്ടെ ഈ വക സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു കളയുന്നു. സ്ത്രീയുടെ വസ്ത്ര ധാരണം ഇസ്ലാം നിശ്ചയിച്ചു, അവള് അന്യ പുരുഷനുമായി തനിച്ചാകുന്നതോ, കൂടി ക്കലരുന്നതോ വിലക്കി, ഒരു സ്ത്രീ ഒറ്റയ്ക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യുന്നതില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി, അന്യ സ്ത്രീയെ സ്പര്‍ശിക്കുന്നത് നിഷിദ്ധമാക്കി. (ഈ വക നിയന്ത്രനങ്ങളൊന്നുമില്ലാത്ത നാടുകളിലെ സ്ഥിതി മാഷ്ക്ക് അറിയാമല്ലോ. അമ്നെസ്ടി ഇന്റര്‍നാഷണല്‍ ഇന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ഷം 2004 മാത്രം ഓരോ 90 സെക്കന്റ് ലും ഒരു ബലാല്സംഗമാന് അമേരിക്കയില്‍ അരങ്ങേറിയത്! മോസ്കോ യില്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം ഇപ്പോള്‍ അരങ്ങേറി ക്കൊണ്ടിരിക്കുന്നത് ലൈംഗിക വിപ്ലവമാണ്! 14 വയസിനു താഴെയുള്ള കുട്ടികളാണ് അവിഹിത ഗര്‍ഭം ധരിക്കുന്നതില്‍ ഭൂരിഭാഗവും! റഷ്യ യിലെ ഒരു യുവ കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ 'പ്രാകൃത' ശിക്ഷ രീതികള്‍ നില നില്ക്കുന്ന സൗദി അറേബ്യയില്‍ 10 ലക്ഷം പേര്‍ക്ക് 22 എന്നതാണ് കുറ്റവാളികളുടെ അനുപാതമെന്കില്, 'പരിഷ്കൃത' നിയമങ്ങളുള്ള നാടുകളായ ഫ്രാന്‍സില്‍ ഈ അനുപാതം 32000 വും , പശ്ചിമ ജര്‍മനിയില്‍ 42000 വും ഫിനലാണ്ടില് 63000 വും കാനഡയില്‍ 75000 വും ആണെന്ന് യു. എന്‍ സ്ഥിതി വിവര കണക്കുകള്‍ പറയുന്നു.) (തുടരും...)
ബലാല്‍സംഗത്തിനിരയായ സ്ത്രീയോടു നാല് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടാമോ?
ബലാല്‍സംഗവും വ്യഭിചാരവും ഞാന്‍ കൂട്ടി കൊഴചെന്നു മാഷ്ക്ക് തോന്നിയെങ്കില്‍ ക്ഷമിക്കുക. രണ്ടിനും അടിസ്ഥാനപരമായി തന്നെ വ്യതസങ്ങളുണ്ട്. വ്യഭിചാരത്തില്‍ രണ്ടു പേരും കുറ്റക്കാരായേക്കാം. എന്നാല്‍ ബലാത്സംഗം ഒരു സ്ത്രീയുടെ ചാരിത്ര്യത്തിനും അന്തസ്സിനും ജീവിത വിശുദ്ധിക്കും നേരെയുള്ള ഏക പക്ഷീയമായ കടന്നു കയറ്റമാണ്. ഇസ്ലാമിക നിയമ മനുസരിച്ച് നിഷിദ്ധമാക്കപ്പെട്ട കുറ്റ കൃത്യം. സ്ത്രീ 'വിക്ടിം' ആണിവിടെ. ശാരീരിക മായി അവള്‍ക്കു ചാരിത്ര്യ ഭംഗം സംഭവിച്ചാലും സമൂഹത്തിന്റെ അംഗീകാരവും സ്നേഹവും കാരുണ്യവും തുടര്‍ന്നും അവള് അര്ഹിക്കുന്നുവേന്നതില് സംശയത്തിന് ഇടമില്ല. ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു. അവളോട് സാക്ഷികളെ ഹാജരാക്കാന്‍ പറയുന്നത് ആ കുറ്റ കൃത്യത്താല് തകര്‍ന്നു പോയ അവളെ കൂടുതല്‍ പീടിപ്പിക്കുന്നതിനു തുല്യമാണെന്ന് ഫത്വ യില്‍ തുടര്‍ന്ന് പറയുന്നു.
ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്, ഒരു സാധാരണ മനുഷ്യന്റെ നീതി ബോധത്തിന് നിരക്കാത്ത കാര്യങ്ങള്‍ കരാ വാരിധിയായ ദൈവത്തിന്റെ വിധി വിലക്കുകളില്‍ കാണുക സാധ്യമല്ല. ഈ വിഷയത്തില്‍ ഇനി ചര്‍ച്ച തുടരേണ്ടെന്ന് തോന്നുന്നു.
ആ ഫത്വ യുടെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ.
“A woman who has been raped cannot be asked to produce witnesses; her claim shall be accepted unless there are tangible grounds to prove otherwise. To insist that she provide witnesses is akin to inflicting further pain on her. If anyone refutes her claim of innocence, the onus is on him to provide evidence, and she may simply deny the claim by making a solemn oath, thus clearing herself in public. The Prophet (peace and blessings be upon him) said, “The onus to provide evidence falls on the one who makes a claim, and the one who denies (the same) can absolve himself or herself by making a solemn oath to the contrary.”
Note: വായനക്കാര്‍ തെറ്റുകള്‍ ആധികാരികാമായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണ്.
@Shebu: പറയുന്നു:
ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു.
പാക്കിസ്ഥാനിലെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തപ്പോൾ ഈ നിയമജ്ഞന്മാർ ഒന്നും പറയുന്നത് കേട്ടില്ലല്ലോ. എന്റെ കമന്റിനെ വളച്ചൊടിക്കാൻ ശ്രമിച്ചു എന്നല്ലാതെ ഈ മാതിരിയുള്ള വിതണ്ഡവാതങ്ങളും കണ്ടിരുന്നില്ല.
ഇത് പണ്ഡിതന്മാർ പുതിയതായി ഉണ്ടാക്കിയതാവാം എന്നു വിശ്വസിക്കട്ടെ.
ഇതിന് മറുപടി പ്രതീക്ഷിക്കുന്നില്ല.
പാര്ത്ഥന് ചോദിച്ചത് നല്ല ചോദ്യം. പാകിസ്ഥാനില്‍ നടന്ന കേസിനെ കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ല. പാര്ഥന് പറഞ്ഞത് പോലെയാണ് സംഭവിച്ചതെന്കില് ആ ചോദ്യം ഇങ്ങനെയാണ് പാര്‍ത്ഥ ചോദിക്കേണ്ടത്, ഇസ്ലാമില്‍ ഇത്ര മാനുഷികമാണ് നിയമങ്ങളെങ്കില്‍ പിന്നെ പാകിസ്ഥാനില്‍ എന്ത് കൊണ്ട് അവര്‍ അങ്ങനെ വിധിച്ചു എന്ന്. അങ്ങനെയാണെങ്കില്‍ നമുക്കത് ഒന്നിച്ചു ചോദിക്കാവുന്നതുമാണ് !
3 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്. കൊട്ടിയടക്കപ്പെട്ട മനസ്സുകൾക്കു നറുവെളിച്ചം ലഭിക്കുമാറാകട്ടെ. ആകാശഭൂമികളുടെ പ്രകാശമാണല്ലോ കാരുണ്യവനായ നാഥൻ
-muhamed Manjeri
Thanks Mohammed Sahib
നന്നായിട്ടുണ്ട്. വിഷയാധിഷ്ഠിതമായി പോസ്റ്റുകള്‍ ചേര്‍ക്കുക. ബൂലോഗത്തേക്ക് സ്വാഗതം. ദൈവം അനുഗ്രഹിക്കുമാറാകട്ടേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ